സ്ത്രീകൾ അറിയൻ

ഡേറ്റിങ് ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്നത് വൻ ചതിക്കുഴികൾ 







സ്മാർട്ട് ഫോണുകൾ വ്യാപകമായതോടെ ഇന്ത്യക്കാരുടെ ജീവിതരീതികളും മാറി എന്ന് തന്നെ പറയാം.
ഇന്ന് ഡേറ്റിങ് ആപ്പുകളുടെ എണ്ണവും ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ കണ്ടെത്താൻ അത്ര എളുപ്പവുമാണ് . ടിന്റർ പോലുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളിൽ സ്ത്രീകൾ ഇടക്കിടെ സന്ദർശിക്കുന്നത് അവർ സുന്ദരിയാണെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് എന്നാണ് ഒരു പഠനം പറയുന്നത്. അതേസമയം പുരുഷന്മാർ ഇത്തരം ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതാകട്ടെ കുറച്ചുകാലത്തേക്കുള്ള സ്ത്രീ സൗഹൃദങ്ങൾക്കും ലൈംഗികതയ്ക്കും
സൗഹൃദങ്ങൾക്കും ലൈംഗികതയ്ക്കും വേണ്ടിയും. ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴിയെ കുറിച്ച് പല സ്ത്രീകൾക്ക് ഒരു  ധാരണ ഒന്നുമില്ല. ഡേറ്റിങ് ആപ്പുകളിലൂടെ പങ്കാളിയെ തേടിയിറങ്ങിയ സ്ത്രീകളിൽ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഡേറ്റിങ് ആപ്പുകളിൽ ലൈംഗിക കുറ്റവാളികൾ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡേറ്റിങ് ആപ്പുകൾ ഒരിക്കലും അതിൽ അംഗമാകുന്നവരുടെ പശ്ചാത്തലം പരിശോധിക്കാറില്ല. അതും കുറ്റകൃത്യങ്ങൾ കൂടുന്നതിന് പ്രധാന കാരണമാകുന്നു എന്നും റിപ്പോർട്ടിൽ
പറയുന്നു. സ്ത്രീകൾ ഒരാളെ കാണാനിറങ്ങുന്നതിന് മുൻപ് അയാളെ കുറിച്ച് സോഷ്യൽ മീഡിയയിലടക്കം കിട്ടാവുന്ന വിവരങ്ങൾ പൂർണ്ണമായും പരിശോധിക്കണമെന്നാണ് ഇതേ കുറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. ഡേറ്റിങ് ആപ്പ് വഴി ഒരാളെ ആദ്യമായി കാണാൻ ശ്രമിക്കുന്നെങ്കിൽ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്നും അവർ പറയുന്നു. സ്വകാര്യ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള പെരുമാറ്റം ഉണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗവും കൂടി കണ്ടെത്തുക. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുക എന്നതും നല്ലതാണ്. Columbia Journalism Investigations  ആണ് ഈ റിപ്പോർട്ടിന് പിന്നിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍