മൊബൈൽ നമ്പർ പോർട്ടബിലിരി നാളെ മുതൽ പുതിയ നിയമം


മൊബൈൽ നമ്പർ പോർട്ടബിലിരി നിയമങ്ങൾ നാളെ മുതൽ 








മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് ഇനി ഒരാഴ്ച കാത്തിരിക്കേണ്ടതില്ല.
പുതിയ നിയന്ത്രണങ്ങളോടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ  മൊബൈൽ നമ്പർ പോർട്ടബിലിറ്റി  സംവിധാനം മുമ്പത്തേതിനേക്കാൾ എളുപ്പമാക്കി. 16 ഡിസംബർ മുതൽ പുതിയ നിയമങ്ങൾ ബാധകമാകും. നമ്പർ മാറാതെ മൊബൈൽ നെറ്റ്വർക്ക് മാറാൻ ഉപയോക്താവിന് അവസരമൊരുക്കുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ( എംഎൻപി ) നടപ്പാക്കാനുള്ള സമയം 3 മുതൽ 5 ദിവസം വരെയാക്കി. മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം കൂടുതൽ വേഗത്തിലും ലളിതമായും നടപ്പാക്കാനാണു ട്രായിയുടെ ഇടപെടൽ.
ഒരു സർവീസ് മേഖലയ്ക്കുള്ളിൽ തന്നെ സേവനദാതാക്കളെ മാറ്റാനുള്ള വ്യക്തിഗത പോർട്ടിങ് അപേക്ഷകൾക്കു 3 ദിവസവും മറ്റൊരു സർക്കിളിലേക്കുള്ള മാറ്റത്തിന് 5 ദിവസവുമാണ് ഇനി ആവശ്യമായി വരിക. കോർപറേറ്റ് കണക്ഷനുകൾക്ക് പോർട്ടിങ് പൂർത്തിയാക്കാൻ 5 ദിവസം വേണം. നിലവിൽ നമ്പർ പോർട് ചെയ്യാൻ 7 ദിവസം വരെയെടുത്തിരുന്നു. കശ്മീരിലും മറ്റു ചില സംസ്ഥാനങ്ങളിലും 15 ദിവസവും. പലർക്കും ഇതിലേറെ ദിവസങ്ങളെടുക്കുന്നതായി പരാതി ഉയർന്നതോടെയാണു ട്രായിയുടെ ഇടപെടൽ. പോർട്ടബിലിറ്റി പൂർത്തിയാക്കാനുള്ള യുണിക് പോർട്ടിങ് കോഡ് ലഭിക്കാനുള്ള മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. ഒരു മൊബൈൽ കണക്ഷൻ 90 ദിവസമെങ്കിലും ഉപയോഗിച്ചവർക്കു മാത്രമെ പോർട്ടിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കൂ. നിലവിലുള്ള കണക്ഷന്റെ ബിൽ പൂർണമായി നൽകിയിരിക്കണം. ജമ്മു-കശ്മീർ,അസം,വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 30 ദിവസവും മറ്റു സർക്കിളുകളിൽ 4 ദിവസവുമാണു യുപിസിയുടെ കാലാവധി. കഴിഞ്ഞ ഡിസംബറിൽ ട്രായ് നൽകിയ ശുപാർശകൾ നടപ്പാക്കാൻ ആദ്യം 6 മാസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാലും ഇതു നീളുകയായിരുന്നു. പോർട്ടബിലിറ്റിയെക്കുറിച്ച് ഉപയോക്താവിനു തെറ്റായ വിവരങ്ങൾ നൽകുകയോ ആവശ്യം നിരസിക്കുകയോ ചെയ്താൽ 10000 രൂപ വരെ പിഴ ചുമത്താം. കോർപറേറ്റ് കമ്പനികളുടെ പോർട്ടിങ്, നിലവിലുള്ള 50 എണ്ണത്തിൽ നിന്നു 100 ആയി ഉയർത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍